2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഒരു നനഞ്ഞ പ്രഭാതം ......

ഇതൊരു യാത്രാ വിവരണം ഒന്നും അല്ല...

ഒരു അവധി ദിവസം രാവിലെ പ്രവീണിന് തോന്നിയ വെളിപാടുകള്‍ ആണ്...എല്ലാ ശനിയാഴ്ചയും പോലെ അന്നും രാവിലെ അമ്മയുടെ ചീത്ത കേട്ടിട്ടാണ് എണീറ്റത് ..നേരം പത്ത് മണിയായി ...എണീറ്റ് കുളിച്ചു വല്ലോം കഴിക്കാന്‍ നോക്ക് ..ഇങ്ങനെ പോണു മീനാക്ഷികുട്ടീടെ dialogues. അങ്ങിനെ പല്ലൊക്കെ തേച്ചു അമ്പലകുളത്തില്‍ കുളിക്കാനിറങ്ങി.. മഴ ചാറുന്നുണ്ടായിരുന്നു ...

കുറെ തെങ്ങിന്‍ തോപ്പുകളുണ്ട് പോകുന്ന വഴിയില്‍ ..എല്ലാം ഇങ്ങനെ നനഞ്ഞു നിക്കുകയാ.. ഇടയിലുള്ള ചാലുകളില്‍ വെള്ളം നിറഞ്ഞു തുടങ്ങി. എന്തോ ചുണ്ടയിടാനും വല വച്ചു മീനെ പിടിക്കാന്‍ ആരെയും അവിടെ കണ്ടില്ല. സാധാരണ ആരെയെന്കിലും കാണാറുളളതാണു. പറഞ്ഞ പോലെ ഒരു കാര്യം പറയാന്‍ മറന്നു ..മുറ്റിച്ചൂര്‍ സിറ്റിയില്‍ ആകെ 5 ബസ്സ് ആണ് ഉള്ളത്. റോഡിലെ ട്രാഫികും കണക്കാണ്.. ഒരു k.s.r.t.c രാവിലേം വൈകീട്ടും ഓടുന്നുണ്ട് ..( കാലാവസ്ഥ പ്രവചനം പോലാണ്‌ ..ഓടാനും ഒടാതിരിക്കാനും സാധ്യതയുണ്ട് ).. വഴിയില്‍ കുറച്ചു പേരെ കണ്ടു..സ്ഥിരം ചോദ്യം.. എപോഴാ വന്നെ ....ഞാനെന്തോ ഗള്‍ഫില്‍ നിന്നു വന്ന പോലെയാ..എന്നാലും കേള്‍കുമ്പോ ഒരു സുഖം തന്നെയാ. ആ ഒരു കവിത ഓര്‍മ വരുന്നു ..."പറഞ്ഞു നോക്കുക വെറുതെ നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം? എത്ര മരത്തിന്‍ തണലറിയാം "...ആലോചിച്ചാ കഷ്ടമാ ...കഷ്ടം എന്ന് ഉദേശിച്ചത്‌ നഷ്ടപ്പെടുന്ന ഗ്രാമഭങ്ങിയെക്കുറിച്ചുള്ള വ്യാകുലതയോന്നുമല്ല..റോഡു മുഴുവന്‍ പശു ചാണകം ഇട്ടു വച്ചേക്കാ ..ആലോചിച്ചു നടന്നാല്‍ പണി കിട്ടും.. അതാ.. അമ്പലത്തില്‍ പോയി ആളുകള്‍ മടങ്ങിവരുന്നുണ്ട് ..ചിലരോടൊക്കെ കത്തി വച്ചു...അങ്ങിനെ വല്യ വിഷയങ്ങള്‍ ഒന്നുമല്ല.. ഇന്ത്യന്‍ ഐ.ടി മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും അമേരികന്‍ സാമ്പത്തിക പ്രശ്നങ്ങളെകുറിച്ചുമൊക്കെ അവരോട് പറഞ്ഞാല്‍ ....*&^&*% ..അറിയാലോ ..എന്തിനാ വെറുതെ ...അങ്ങിനെ അമ്പലകുളം എത്താറായി. മഴചാറലൊന്നും വകവെക്കാതെ ഒരു ടീം നീന്തുന്നുണ്ട്..കുറച്ചു പേര്‍ കരക്കിരുന്നു ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു..
എനിക്കാണേല്‍
ടൈം ഇല്ല ...വേഗം കുളിക്കണം ..അമ്പലത്തില്‍ പോണം ...ഇന്നലെ അമ്മെടടുത്തു നിന്നു വല്ലതും കഴിക്കാന്‍ കിട്ടു..അങ്ങിനെ വേഗം ചാടി കുളിച്ചു ..കുറച്ചു നീന്തി..നേരെ അമ്പലത്തില്‍ കേറി.. തൊട്ടു മുകളില്‍ തന്നെ ആണ്

..അയ്യപ്പന്‍ കാവ് ക്ഷേത്രം ......സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ..................

അഭിപ്രായങ്ങളൊന്നുമില്ല: